Tuesday, August 3, 2010

ആലപ്പുഴയിലും സി പി എമ്മിന്റെ അനധികൃത കണ്ടല്‍ ടൂറിസം

മുഹമ്മ: കണ്ണൂരിലെ പാപ്പിനിശേരിയില്‍ കണ്ടല്‍ പാര്‍ക്ക് വിവാദമായതിനു പിന്നാലെ  ആലപ്പുഴയിലെ പ്രശസ്തമായ പാതിരാമണല്‍ കണ്ടല്‍ വനമേഖലയിലും സി പി എമ്മിന്റെ നേതൃത്വത്തില്‍ അനധികൃതമായി ടൂറിസം ആരംഭിച്ചു. സി പി എം ഭരിക്കുന്ന മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അതീവ ദുര്‍ബ്ബല പ്രദേശമായ ഈ കണ്ടല്‍ വന മേഖലയുടെ ആവാസ വ്യവസ്ഥ തകര്‍ത്തുകൊണ്ട് ടൂറിസത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ചു കണ്ടല്‍ ചെടികള്‍ പിഴുതു മാറ്റിയും റോഡു വെട്ടിയും കോണ്ക്രീറ്റ് ഇട്ടുമാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്.  ഒബ്രോയ് ഹോട്ടല്‍സ്‌ എന്ന വന്‍കിട ടൂറിസം കമ്പനിക്കു വേണ്ടിയാണ് നിര്‍മാണം നടത്തുന്നത്.  വനം വകുപ്പ് നല്‍കിയ സ്റ്റോപ്പ്‌ മെമ്മോ കാറ്റില്‍ പറത്തിക്കൊണ്ടാണ്‌  നിയമം ലംഘിച്ചുള്ള കണ്ടല്‍ ടൂറിസം.

മനോഹരമായ പ്രവേശന കവാടം ഇടിച്ചു പൊളിച്ചു കഴിഞ്ഞു. !!!!
തകര്‍ത്ത പ്രവേശന കവാടം 

               


പിഴുതു കളഞ്ഞ കണ്ടല്‍ ചെടികള്‍

   കൂടുതല്‍ വായനയ്ക്ക്   www.keralawatch.com കാണുക.


No comments: